ഓഗസ്റ്റ് 31 വരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻസ്.

Go First Airlines canceled all services till August 31.

2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 4,183 കോടി രൂപയാണ്. മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചിരുന്നു.

എല്ലാ സര്‍വീസുകളുടെയും റദ്ദാക്കൽ 2023 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഗോ ഫസ്റ്റ് എയർലൈൻസ് വ്യക്തമാക്കി. ഈ വർഷം മെയ് രണ്ടിനാണ് കമ്പനി സർവീസ് നിർത്തിയത്. നിർത്തിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.

പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 ഓഗസ്റ്റ് 31 വരെയുള്ള ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഗോഫസ്റ്റ് അധികൃതർ അറിയിച്ചു. സംശയങ്ങളും ആശങ്കകളുമുള്ള യാത്രക്കാർക്ക് ഗോ ഫസ്റ്റുമായി ബന്ധപ്പെടാമെന്നും, കൂടുതൽ വിവരങ്ങൾക്ക് http://shorturl.at/jlrEZ  എന്ന വെബ്സൈറ്റ് സന്ദർശിക്കാനും പ്രസ്താവനയിൽ നിർദ്ദേശിക്കുന്നു.

ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്തിരുന്നു. 11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു. മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചിരുന്നു. 

എയർലൈനിന്റെ ബാധ്യതകൾ ഉടനടി തീർക്കാൻ സാധിക്കാത്തത് യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് & വിറ്റ്നി കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം കാരണമെന്നായിരുന്നു ഗോ ഫസ്റ്റിന്റെ  ആരോപണം.

ശമ്പളം നൽകാത്തതിനാൽ നിരവധി ജീവനക്കാർ എയർലൈനിൽ നിന്നും രാജിവെക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 2023 മെയ് മുതൽ എയർലൈൻ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 4,200 ജീവനക്കാരുള്ള ഗോ ഫസ്റ്റ് എയർലൈൻസിൽ നിന്ന് 1,200 ഓളം ജീവനക്കാരാണ് രണ്ടു മാസംകൊണ്ട് പടിയിറങ്ങിയത്.   

2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 4,183 കോടി രൂപയാണ്. 

Comments

    Leave a Comment