1930ലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ ഗെയിംസിന്‍റെ ഭാഗമായ ഈ മത്സരത്തിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഫൈനലില്‍ ഇന്ത്യ കീഴടക്കിയ ദക്ഷിണാഫ്രിക്ക 44 മെഡലുകളുമായി ഈ ഇനത്തിൽ മൂന്നാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്.
കോമൺവെൽത്ത് ഗെയിംസിൽ(Commonwealth Games 2022) ചരിത്രനേട്ടവുമായി ഇന്ത്യയുടെ വനിതാ ലോൺ ബൗൾസ് ടീം.
ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കി രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം കരസ്ഥമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബൗള്‍സ് ഫോറില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ് ഇന്ത്യ മെഡലുറപ്പിച്ചതെങ്കിൽ ഫിജിയെ കീഴടക്കിയാണ് ദ ക്ഷിണാഫ്രിക്ക ഫൈനൽ അങ്കത്തിനെത്തിയത്.
1930ലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ ഗെയിംസിന്‍റെ ഭാഗമായ ഈ മത്സരത്തിൽ ലക്ഷ്യം നിര്‍ണയിക്കാനും അവിടേക്ക് പന്ത് എത്തിക്കാനുമുള്ള കളിക്കാരുടെ കഴിവാണ് പ്രധാനം.
നാല് പേരടങ്ങിയതാണ് ലോൺ ബൗൾസ് ടീമിനത്തിലെ മത്സരത്തിൽ ജാക്ക് അല്ലെങ്കില്‍ കിറ്റി എന്ന് വിളിക്കുന്ന ഒന്നര കിലോ ഭാരം വരുന്ന ചെറിയ പന്തുകള്‍ ഉപയോഗിച്ചാണ് ത്രോ ചെയ്യേണ്ടത്. ഒരു ഭാഗത്ത് ഭാരം കൂടിയ രീതിയിലുള്ള നിർമിതിഥി ആയതിനാൽ പന്ത് വളഞ്ഞ് പുളഞ്ഞാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ബയസ് ബോള്‍ എന്നും വിളിക്കാറുണ്ട്.
ഓരോ ടീമിനും പതിനെട്ട് എൻഡിൽ നിന്ന് ലക്ഷ്യത്തിലേക്ക് എട്ട് ത്രോ വീതമാകും ഉണ്ടാകുക. ലക്ഷ്യത്തിനോട് ഏറ്റവും അടുത്ത് പന്തെത്തിക്കുന്നവർക്ക് കൂടുതൽ പോയിന്‍റ് ലഭിക്കും. ഔട്ട് ഡോര്‍ മത്സരയിനമായതിനാൽ ലോണ്‍ ബൗള്‍സ് പ്രകൃതിദത്ത പുല്‍ത്തകിടിയിലോ കൃത്രിമ ടര്‍ഫിലോ ആണ് നടത്താറുള്ളത്.
ഈ ഇനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 51 മെഡലുകളും രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 50 മെഡലുകളുമുണ്ട്. ദക്ഷിണ ആഫ്രിക്ക ഉൾപ്പടെയുള്ള മൂന്ന് രാജ്യങ്ങള്‍ തന്നെ ഈ മത്സര ഇനത്തില്‍ കാലങ്ങളായി ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിന്നെങ്കിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനോട് 8-26 എന്ന സ്കോറില്‍ തോറ്റ് പുറത്തായിരുന്നു.
Comments