കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് : വെള്ളിയാഴ്ച മുതല്‍ സൗജന്യമായി നല്‍കി തുടങ്ങും.

Covid Vaccine Booster Dose : Will be free from Friday Onwards

18 മുതൽ 59 വയസ് പ്രായമുള്ളവർക്ക് വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക് സൗജന്യമായി വാക്സിൻ വിതരണം ചെയ്യും.ഡൽഹി : 18 മുതൽ 59 വയസ് പ്രായമുള്ള എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. ഭൂരിഭാഗം പേരും ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് സൗജന്യമായി വിതരണം ചെയ്യുവാൻ തീരുമാനിച്ചത്.

ഡൽഹി : 18 മുതൽ 59 വയസ് പ്രായമുള്ള എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിനുകളുടെ  ബൂസ്റ്റർ ഡോസ് സൗജന്യമാക്കി. 

വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങുന്ന സൗജന്യ വിതരണം 75 ദിവസത്തേക്ക് മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് .

ഭൂരിഭാഗം പേരും ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് സൗജന്യമായി വിതരണം ചെയ്യുവാൻ തീരുമാനിച്ചത്. 18 മുതൽ 59 വയസിനുമിടയിലുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ പണമടച്ച് കൊവിഡ് വാക്സിന്‍റെ കരുതൽ ഡോസ് നൽകി തുടങ്ങിയത് ഏപ്രിൽ മാസത്തിലാണ്. വാക്സിന്‍റെ ഡോസിന് സർക്കാർ നിശ്ചയിച്ച വില 225 രൂപയും സർവ്വീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കാൻ സ്വകാര്യ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയിരുന്നു.

കൊവിഡ് വാക്സിന്‍റെ കരുതൽ ഡോസ് ആരംഭിച്ച് കൃത്യം മൂന്ന് മാസം പിന്നിടുമ്പോൾ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ജനങ്ങൾക്കിടയിൽ കരുതൽ ഡോസിനോടുള്ള വിമുഖത വാക്സിൻ കണക്ക് പരിശോധിച്ചാൽ വ്യക്തമാണ്. ലക്ഷദ്വീപിൽ പതിനെട്ടിനും പത്തൊമ്പതിനുമിടയിലുള്ള ആരും ഇതുവരെ കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂരിൽ - 12 , അരുണാചൽ പ്രദേശിൽ 106 , മേഘാലയ 591 മിസോറാം 447, നാഗാലാൻഡ് 639 സിക്കിം 988 ത്രിപുര 308 തുടങ്ങി എല്ലായിടത്തും ആയിരത്തിൽ താഴെയാണ് കണക്ക്. പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ്  ഹിമാചൽ പ്രദേശ് , ജമ്മു കശ്മീർ, ചണ്ഡിഗഡ്, പുതുച്ചേരി എന്നിവിടങ്ങളിൽ കരുതൽ ഡോസ് സ്വീകരിച്ചത്.

ആദ്യ രണ്ട് ഡോസ് വിതരണം നടന്നത് കൊവിഡ് ഭീതി ഏറ്റവും ഉയർന്നു നിന്ന സമയത്തായതുകൊണ്ട്  വൈറസിനെ കുറിച്ചുള്ള ആശങ്കയും ഭീതിയും പലരേയും വാക്സീൻ സ്വീകരിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ഇപ്പോൾ ബഹുഭൂരിഭാഗം പേർക്കും സ്വയമോ, അടുത്ത ബന്ധുക്കൾക്കോ കൊവിഡ് ബാധിച്ച അനുഭവമുണ്ടായതിനാൽ  ഭയം കുറഞ്ഞതുകൊണ്ടാകാം ആളുകൾ  ഇപ്പോൾ വാക്സിനെടുക്കാൻ മടിക്കുന്നതെന്ന് കൊവിഡ് ദൗത്യസംഘാംഗം സുനീല ഗാർഗ് അഭിപ്രായപ്പെടുന്നു.

Comments

    Leave a Comment