ഒന്നാം ക്ലാസ് പ്രവേശനം ; കേന്ദ്ര നിർദേശം കേരളം നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.

Kerala will not implement the central directive in 1st Class Admission ; Minister V Sivankutty

എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായാതായി മന്ത്രി അറിയിച്ചു.

തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനത്തിനു 6 വയസ്സ് ആക്കണമെന്ന കേന്ദ്ര നിർദേശം ഇത്തവണയും കേരളം നടപ്പാക്കില്ല. മുൻ വർഷവും കേന്ദ്രത്തിന്റെ ആവശ്യം കേരളം തള്ളിയിരുന്നു.

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്നും 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായാതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് തയ്യാറാക്കിയിരിക്കുന്ന 2,971 പരീക്ഷ കേന്ദ്രങ്ങളിൽ 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നതെന്ന് മന്ത്രി പറഞ്ഞു. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുണ്ട്.  ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ എന്നിവ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹയർ സെക്കന്ററി തലത്തിൽ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്. 

മൂല്യനിർണയം ഏപ്രിൽ ഒന്നിന് തുടങ്ങും. ഫലം മേയ് രണ്ടാം ആഴ്ച  പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്കൂളുകളിൽ ക്രമീകരണം നടത്തുമെന്നും, കുടിവെള്ളം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.   

ഹയർസെക്കൻഡറി മോഡൽ പരീക്ഷ ചോദ്യ പേപ്പർ ചോർന്നത് ഗൗരവമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു.

Comments

    Leave a Comment