ഓരോ അടുക്കളക്കും 75000 രൂപ. അടുക്കളയുടെ ഉപയോഗം കൂടുതൽ സൗഹാർദമാക്കാനും സൗകര്യപ്രദമാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: അടുക്കള സ്മാർട്ടാക്കാൻ "ഈസി കിച്ചന്‍" പദ്ധതിയുമായി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ ഈ പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
അടുക്കളയുടെ ഉപയോഗം കൂടുതൽ സൗഹാർദമാക്കാനും സൗകര്യപ്രദമാക്കാനും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ അടുക്കളയ്ക്കും 75000 രൂപ വരെ നൽകാനാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
തറ കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിക്കാം, ഗ്രാനൈറ്റ് ഉപയോഗിച്ച് കിച്ചൻ സ്ലാബ്, കബോർഡ്, പ്ലാസ്റ്ററിംഗ്, കിച്ചൻ സിങ്ക്, 200 ലിറ്റർ വാട്ടർ ടാങ്ക്, പ്ലമ്പിങ്, സോക്ക് പിറ്റ് നിർമ്മാണം, പെയിന്റിംഗ് തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ ഭാഗമായി ചെയ്യാനാവുന്നതാണ്. ഇലക്ട്രിക് പ്രവർത്തിക്ക് 6000 രൂപ വരെ അനുവദിക്കാനും അനുമതിയുണ്ട്.
നിശ്ചിത വരുമാന പരിധിയിലുള്ളവരുടെ 2.4 മീറ്റർ x 2.4 മീറ്റർ വരെ വിസ്തീർണമുള്ള അടുക്കളകൾ നവീകരിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് പണം അനുവദിക്കാം.
Comments