Kerala Budget 2023: കേരള ബജറ്റ് 2023 ; പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ.

Kerala Budget 2023; Key announcements at a Glance.

തല്ലും തലോടലുമായി കെ.എൻ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് പ്രഖ്യാപനങ്ങള്‍.....

2023 24 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതിനാൽ തന്നെ നികുതി വർധിപ്പിക്കുമെന്ന് ധനമന്ത്രി നേരത്തെ തന്നെ സൂചനക്കൽ നൽകിയിരുന്നു. ബാലഗോപാലന്റെ  മൂന്നാമത്തെ ബജറ്റ് അവതരണമായിരുന്നു ഇന്ന് നടന്നത്.

പ്രധാന പ്രഖ്യാപനങ്ങൾ:-

വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി രൂപ

റബർ കർഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ള സബ്‌സിഡി വിഹിതം 600 കോടി രൂപയാക്കി ഉയർത്തി.

നേത്രാരോഗ്യത്തിന് പദ്ധതിക്ക്  50 കോടി രൂപ

കുടുംബശ്രീക്ക് 260 കോടി രൂപ.

ലൈഫ് മിഷന്  1436.26 കോടി രൂപ

വിഴിഞ്ഞം തുറമുഖ വ്യവസായ ഇടനാഴിക്കായി കിഫ്‌ബി വഴി  1000 കോടി രൂപ 

കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്‍റ് എസ്‌ചേഞ്ച് പദ്ധതിക്കായി  10 കോടി രൂപ.

അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി രൂപ.

നഗരവത്കരണത്തിന് 300 കോടി രൂപ. 

മൃഗചികിത്സ സേവനങ്ങൾക്ക് 41 കോടി രൂപ.

പുതിയ ഡയറി പാർക്കിന് 2 കോടി രൂപ.

മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യക്ക് 13.5 കോടി രൂപ.

നെൽകൃഷിക്ക് 91.05 കോടി രൂപ.

നാളികേര വികസന പദ്ധതിക്കായി  60.85 കോടി രൂപ.

സ്മാർട് കൃഷിഭവനുകൾക്ക് 10 കോടി രൂപ.

കാർഷിക കര്‍മ്മ സേനകൾക്ക് 8 കോടി രൂപ.

വിള ഇൻഷുറൻസിന് 30 കോടി രൂപ.

വനസംരക്ഷണ പദ്ധതിക്കായി 26 കോടി  രൂപ.

ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി രൂപ.

കോട്ടുകാൽ ആന പുനരധിവാസ കേന്ദ്രത്തിന് 1 കോടി രൂപ.

തൃശൂർ സുവോളജിക്കൽ പാർക്കിനായി  6 കോടി രൂപ.
 
16 വന്യജീവി സംരഷണത്തിന് 17 കോടി രൂപ.

എരുമേലി മാസ്റ്റർ പ്ലാന് അധികമായി 10 കോടി രൂപ.

കുടിവെള്ള വിതരണത്തിന് 10 കോടി രൂപ.

നിലക്കൽ വികസനത്തിന് 2.5 കോടി രൂപ.

കുറ്റ്യാടി ജലസേചന പദ്ധതിക്കായി 5 കോടി രൂപ.

തോട്ടപ്പള്ളി പദ്ധതിക്കായി   5 കോടി രൂപ.

ഡാം പുനരുദ്ധാനത്തിനും വികസനത്തിനും 58 കോടി രൂപ.

കുളങ്ങളുടെ നവീകരണത്തിന് 7.5 കോടി രൂപ.

കുട്ടനാട് പാടശേഖരം പുറംബണ്ട് നിർമ്മാണത്തിന് 100 കോടി രൂപ.

മീനച്ചിലാറിന് കുറുകെ അരുണാപുരത്ത് പുതിയ ഡാം നിർമ്മിക്കാൻ 3 കോടി രൂപ.

സഹകരണ സമാശ്വാസ നിധിയിലേക്ക് 4.25 കോടി രൂപ.


കാരുണ്യ മിഷന്  574.5 കോടി രൂപ.

കേരളം ഓറൽ റാബിസ് വാക്സീൻ വികസിപ്പിസിപ്പിക്കുന്നതിന് 5 കോടി രൂപ.

ലൈഫ് സയൻസ് പാർക്ക് പ്രവർത്തങ്ങൾക്കായി 20 കോടി രൂപ.

ഓഡിറ്റിംഗ് പരിഷ്കരിക്കുന്നതിന് 5 കോടി രൂപ.

ശബരിമല മാസ്റ്റർ പ്ലാനിന്‍റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ.

ബ്രണ്ണൻ കോളേജിന് 10 കോടി രൂപ.

അസാപ്പിന് 35 കോടി രൂപ.

തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക സാംസ്കാരിക പദ്ധതികൾക്കുമായി 8 കോടി രൂപ.
 
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 525 കോടി രൂപ.

എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ, വാഹന ചാർജിങ് സ്റ്റേഷനുകൾ എന്നിവക്കായി  7.8 കോടി രൂപ.
 
വ്യവസായ മേഖലീക്കായി  അടങ്കൽ തുക 1259.66 കോടി രൂപ.

വ്യവസായ വികസന കോർപറേഷന് 122.25 കോടി രൂപ.

സ്വയം തൊഴിൽ സംരംഭക സഹായ പദ്ധതിക്കായി 60 കോടി രൂപ.

സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ.

കയർ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി രൂപ.

സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്  35 കോടി രൂപ.

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ.
  
ഉച്ചഭക്ഷണം പദ്ധതികൾക്ക് 344.64 കോടി രൂപ.

ട്രാൻസിലേഷൻ ഗവേഷണത്തിന് 10 കോടി രൂപ 

സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപ.
 
കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ 5 കോടി രൂപ.

പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപ.


കയർ ഉത്പാദനവും വിപണി ഇടപെടലിനും 10 കോടി രൂപ.

കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപ.

ടെക്നോപാര്‍ക്കിന് 26 കോടി രൂപ.

ഇൻഫോപാർക്കിന് 35 കോടി രൂപ.

കെ ഫോണിന് 100 കോടി രൂപ.

സ്റ്റാർട്ട് ആപ്പ് മിഷന് ആകെ 120.5 കോടി രൂപ.

എ കെ ജി മ്യുസിയത്തിന് 6 കോടി രൂപ.


സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിക്ക് അധികമായി 7 കോടി രൂപ.

ഇ ഹെൽത്തിന് 30 കോടി രൂപ.

ഹോപ്പിയോപ്പതിക്ക് 25 കോടി രൂപ.

ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടി രൂപ.

മെഡിക്കൽ കോളജുകളോട് ചേർന്ന് കൂട്ടിരിപ്പുകാർക്കായി കേന്ദ്രം - 4 കോടി രൂപ.

കിഫ്ബിക്കായി 74009.55 കോടി രൂപ.

റീ ബിൽഡ് കേരളയ്ക്ക് 904 .83 കോടി രൂപ.
 
വിമുക്തി പദ്ധതിക്ക് 9 കോടി രൂപ.

പൊതുജനാരോഗ്യത്തിന് 2828.33 കോടി രൂപ.
 
പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടി രൂപ.

അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് 50 കോടി രൂപ.

ജനനീ ജൻമ രക്ഷക്ക് 17 കോടി രൂപ.

പട്ടിക വർഗ്ഗ പരമ്പരാഗത വൈദ്യ മേഖലക്ക് 40 ലക്ഷം രൂപ.

പിന്നാക്ക വികസന കോർപ്പറേഷൻ പ്രവർത്തനങ്ങൾക്ക് 14 കോടി രൂപ.

ഗോത്ര ബന്ധു പദ്ധതിക്ക് 14 കോടി രൂപ.

സാമൂഹ്യ സുരക്ഷക്ക് 757.71 കോടി രൂപ.


കലാസാംസ്കാരിക വികസനത്തിന് ബജറ്റില്‍ 183.14 കോടി രൂപ.

പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ്.

വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ്.
 
സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില 20 ശതമാനം കൂട്ടി. 

സംസ്ഥാനത്തെ മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധനവ്.

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹങ്ങളെ പോലെ 5 % ആക്കി കുറച്ചു. 

ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്കും ഒന്നിലധികം വീടുകൾക്കും പ്രത്യേക നികുതി.
 
പട്ടിക വർഗ കുടുംബങ്ങൾക്ക് അധിക തൊഴിൽ ദിന പദ്ധതിക്ക് 35 കോടി രൂപ.

വർക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും നടപ്പാക്കുന്നതിനുള്ള  തയാറെടുപ്പുകൾക്കായി 10 കോടി രൂപ.

ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെന്‍ററുകൾ എന്നിവ ഒരുക്കാനായി 50 കോടി രൂപ. 

റവന്യു സ്മാര്‍ട്ട് ഓഫീസുകൾക്ക് 48 കോടി രൂപ.

ആധുനിക വത്കരണത്തിന് 25 കോടി രൂപ.

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 50 കോടി രൂപ.

അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിനായി  63.5 കോടി രൂപ.

സംസ്ഥാനത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഡേ കെയറുകള്‍ ഒരുക്കുന്നതിനായി 10 കോടി രൂപ.

നിർഭയ പദ്ധതിക്കായി 10 കോടി രൂപ.

മെൻസ്ട്രുൽ കപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 10 കോടി രൂപ.

ജെണ്ടർ പാർക്കിനായി 10 കോടി രൂപ.

ട്രാൻസ് ക്ഷേമം മഴവില്ല് പദ്ധതിക്കായി 5.02 കോടി രൂപ.

സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബായി മാറ്റുന്നതിനുള്ള കെയർ പോളിസിക്കായി 30 കോടി രൂപ.
  
തൃത്താലക്കും കുറ്റ്യാടിക്കും നീർത്തട വികസനത്തിന് 2 കോടി രൂപ വീതം.

മത്സ്യ ബന്ധന ബോട്ടുകളുടെ എൻജിൻ മാറ്റുന്നതിനുള്ള ആദ്യ പടിയായി 8 കോടി രൂപ.

കടലിൽ നിന്ന് പ്ലസ്റ്റിക് നീക്കാൻ ശുചിത്വ സാഗരത്തിന് 5 കോടി രൂപ.
  
സീഫുഡ് മേഖലയിൽ നോർവേ മോഡലിൽ പദ്ധതികൾക്കായി 20 കോടി രൂപ.

ഫിഷറീസ് ഇന്നൊവേഷൻ കൗൺസിൽ രൂപീകരിക്കുന്നതിനായി ഒരു കോടി രൂപ.

Comments

    Leave a Comment