നാണയ എടിഎമ്മുമായി ആർ ബി ഐ; കേരളത്തിൽ നിന്ന് ഈ ഒരു നഗരം മാത്രം.

qr-code-based-coin-vending-machines Coin ATM; Only this one city from Kerala.

നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 12 പ്രധാന നഗരങ്ങളിലാണ് ആദ്യം ഇത് നടപ്പിലാക്കുക. കേരളത്തിൽ നിന്ന് തിരഞ്ഞെടുത്തത് ഒരു നഗരം മാത്രം.

ക്യു ആർ കോഡുകൾ ഉപയോഗിച്ചുള്ള  കോയിൻ വെൻഡിംഗ് മെഷീനുകളുമായി ആർ ബി ഐ. 

മെഷീനിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒരു രൂപ മുതല്‍ 20 രൂപവരെയുള്ള നാണയങ്ങൾ കോയിൻ വെൻഡിംഗ് മെഷീനുകൾ വഴി  ഉപയോക്താക്കൾക്ക് എടുക്കാവുന്നതാണ്. ഉപഭോക്താവിന് എത്ര നാണയങ്ങങ്ങൾ വേണമെങ്കിലും സ്‌കാന്‍ ചെയ്‌തെടുക്കാൻ സാധിക്കുന്നതാണ്.

കഴിഞ്ഞ മാർച്ച് മാസത്തിൽ നടന്ന എംപിസി യോഗത്തിൽ കോയിൻ വെൻഡിംഗ് മെഷീനുകൾ ഉടൻ ലഭ്യമാക്കുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 12 പ്രധാന നഗരങ്ങളിലാണ് ആദ്യം ഇത് നടപ്പിലാക്കുക. 

നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യത്തോടെ  . രാജ്യത്തെ 12 ജില്ലകളിലെ 19 കേന്ദ്രങ്ങളില്‍ ആണ് ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിക്കുന്നത്. നാണയങ്ങളുടെ വിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, റിസർവ് ബാങ്ക് ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി സഹകരിച്ച് പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ്  ആദ്യഘട്ടത്തില്‍  മെഷീനുകളെത്തുന്നത്.

അഹമ്മദാബാദ്, ബറോഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കാണ്‍പൂര്‍, കൊല്‍ക്കത്ത, മുംബയ്, ന്യൂഡല്‍ഹി, പാട്‌ന, പ്രയാഗ്‌രാജ് എന്നിവയാണ് കോയിൻ വെൻഡിംഗ് മെഷീനുകൾ എത്തുന്ന  പ്രധാന  നഗരങ്ങള്‍. കേരളത്തിൽ നിന്നും കോഴിക്കോട് മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.

നോട്ട് അച്ചടി ഏറെ ചെലവുള്ളതുകൊണ്ട് പതിയെ ചെറിയ തുകകളുടെ കറന്‍സി നോട്ടുകളുടെ അച്ചടി അവസാനിപ്പിക്കാനാണ് ഇതുവഴി  ആർ ബി ഐ ലക്ഷ്യമിടുന്നത്. 

സമയ ലാഭവും നോട്ട് അച്ചടിയുടെ ചെലവ് കുറയ്ക്കലുമാണ് ഇതുവഴി ആർ ബി ഐ പരിഗണിക്കുന്നത്. സാധാരണ ഒരു നോട്ട് അച്ചടിക്കാൻ 27 ദിവസം വരെ എടുക്കാറുണ്ട്. നാണയങ്ങള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതിനാല്‍ നോട്ട് അച്ചടിയുടെ ചെലവും കുറയും.

Comments

    Leave a Comment