ഓഹരി ഇടിവ് ; അദാനിക്ക് 4.17 ലക്ഷം കോടി നഷ്ടം ; ധനികരിൽ 7–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Gautam Adani slips to 7th spot in forbes billionaires list

അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 20 ശതമാനവും അദാനി ട്രാൻസ്മിഷൻ 19.99 ശതമാനവും, അദാനി ഗ്രീൻ എനർജി 19.99 ശതമാനവും, അദാനി എന്റർപ്രൈസസ് 18.52 ശതമാനവും ഇടിഞ്ഞു. റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായുള്ള ഹിൻഡൻബർഗിന്റെ പ്രസ്താവന നഷ്ടത്തിന്റെ ആഘാതം വർധിപ്പിച്ചു.

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഗൗതം അദാനിക്ക് ഓഹരിമൂല്യത്തിൽ വമ്പൻ ഇടിവ്.

വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം അദാനിയുടെ ആസ്തി 96.5 ബില്യൻ ഡോളറാണ്. ഏകദേശം 4.17 ലക്ഷം കോടി രൂപയുടെ കുറവാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ മൂല്യത്തിൽ 2 ദിവസത്തിനിടെ ഉണ്ടായത്. അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്‌റ്റഡ് കമ്പനികളുടെ ഓഹരികളും വെള്ളിയാഴ്ച കനത്ത ഇടിവ് നേരിട്ടു.

അദാനി ഗ്രൂപ്പ് കമ്പനികൾക്ക് രണ്ട് ദിവസത്തിനുള്ളിൽ അവരുടെ വിപണി മൂല്യത്തിൽനിന്ന് 4,17,824.79 കോടി രൂപ നഷ്ടമായെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അദാനി ടോട്ടൽ ഗ്യാസിന്റെ വിപണിമൂല്യം 1,04,580.93 കോടി രൂപ ഇടിഞ്ഞപ്പോൾ അദാനി ട്രാൻസ്മിഷന് 83,265.95 കോടി രൂപ ഇടിഞ്ഞു.

ഓഹരി വിപണിയിൽ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ ഫോബ്സിന്റെ, ലോകത്തെ ഏറ്റവും ധനികരുടെ പട്ടികയിലും അദാനിക്ക് വീഴ്ച സംഭവിച്ചു. ധനികരുടെ പട്ടികയിൽ ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്കു വീണു. യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്തവരുന്നതിനു മുൻപ് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു അദാനി.

അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചു കാണിക്കുകയാണെനന്നായിരുന്നു യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട്. റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായുള്ള ഹിൻഡൻബർഗിന്റെ പ്രസ്താവന നഷ്ടത്തിന്റെ ആഘാതം വർധിപ്പിച്ചു. 

അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 20 ശതമാനവും അദാനി ട്രാൻസ്മിഷൻ 19.99 ശതമാനവും, അദാനി ഗ്രീൻ എനർജി 19.99 ശതമാനവും, അദാനി എന്റർപ്രൈസസ് 18.52 ശതമാനവും ഇടിഞ്ഞു.

അദാനി പോർട്സ് 16.03 ശതമാനവും അദാനി വിൽമർ, അദാനി പവർ എന്നിവ 5 ശതമാനം വീതവും ഇടിഞ്ഞപ്പോൾ അടുത്തകാലത്ത്  അദാനി 
ഗ്രൂപ്പ് ഏറ്റെടുത്ത അംബുജ സിമന്റ്‌സ് 17.16 ശതമാനവും എസിസി സിമന്റ്‌സ് 13.04 ശതമാനവും ഇടിഞ്ഞു. 

അദാനി എന്റർപ്രൈസസ് 20,000 കോടി രൂപയുടെ ഫോളോ ഓൺ പബ്ലിക് ഇഷ്യു (FPO) ആരംഭിച്ചപ്പോഴും തകർച്ച നേരിട്ടു. ഓരോന്നിനും 3,112 രൂപ മുതൽ 3,276 രൂപ വരെയുള്ള വിലയ്ക്കാണ് ഓഹരികൾ വിൽക്കുക. എഫ്പിഒ ജനുവരി 31ന് അവസാനിക്കും. ആങ്കർ നിക്ഷേപകരിൽനിന്ന് 5,985 കോടി സമാഹരിച്ചതായും അദാനി ഗ്രൂപ്പ് അറിയിച്ചു.

അദാനി ഇംപാക്ട് വെള്ളിയാഴ്ച ഇന്ത്യൻ ഓഹരിവിപണിയിലും പ്രകടമായിരുന്നു.  2022 ഡിസംബർ 23ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഇന്ന് വിപണി നേരിട്ടത്. ഒരു ഘട്ടത്തിൽ 1,230.36 പോയിന്റ് ഇടിഞ്ഞ് 58,974 വരെയെത്തിയ സെൻസെക്സ് അവസാനം  874 പോയിന്റ് ഇടിഞ്ഞ് 59,330ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 287.60 പോയിന്റ് ഇടിഞ്ഞ് 17,604.35 ആണ് വ്യാപാരം അവസാനിപ്പിച്ചു.

Comments

    Leave a Comment