രോഗിയോ കുടുംബാംഗങ്ങളോ നിരസിച്ചാൽ ഐ സി യു വിൽ പ്രവേശിപ്പിക്കരുത്: ആരോഗ്യ മന്ത്രാലയം

New guidelines for hospitals to admit patients in ICU

ഗുരുതരാവസ്ഥയിലായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിക്കുന്നതിനും ഐസിയുവില്‍നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുമുള്ള മാർഗനിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

ന്യൂഡൽഹി∙ ഗുരുതരാവസ്ഥയിലായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിക്കുന്നതിനുള്ള മാർഗനിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. 

അവയവങ്ങള്‍ തകരാറാലാവുക, ജീവൻരക്ഷാ ഉപകരണങ്ങൾ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നിൽ കാണുക, ബോധാവസ്ഥയിലെ മാറ്റം, രക്തസമ്മർദത്തിലെ വ്യതിയാനം, വെന്റിലേറ്ററിന്റെ ആവശ്യകത, തീവ്രമായ നിരീക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശത്തിൽ പറയുന്നതു പ്രകാരം ഗുരുതരാവസ്ഥയിലായ രോഗികളും ബന്ധുക്കളും വിസമ്മതിച്ചാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനാവില്ല. 
തുടർ ചികിത്സ സാധ്യമല്ലെങ്കിലോ, ലഭ്യമല്ലാത്തപ്പോഴോ, ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിലോ രോഗിയെ ഐസിയുവിൽ കിടത്തുന്നതു അനാവശ്യമാണെന്നും 24 അംഗ വിദഗ്ധ സംഘത്തിന്റെ മാർഗനിർദേശത്തിൽ പറയുന്നു. 

ഐസിയുവില്‍നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാനദണ്ഡങ്ങളും വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യനില സാധാരണ അവസ്ഥയിലേക്കു മടങ്ങിയെത്തുക, ഐസിയു പ്രവേശനത്തിനു കാരണമായ രോഗാവസ്ഥ നിയന്ത്രണത്തിലാകുക, പാലിയേറ്റീവ് കെയര്‍ നിര്‍ദേശിക്കപ്പെടുക, രോഗിയോ കുടുംബമോ ആവശ്യപ്പെടുക തുടങ്ങിയ സാഹചര്യങ്ങൽ തുടങ്ങിയവ വരുമ്പോൾ രോഗിയെ ഐസിയുവില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യണമെന്നാണ് മാർഗ്ഗനിര്ദേശത്തിൽ പറയുന്നത്.

Comments

    Leave a Comment