കേരം തിങ്ങും കേരളനാട് ഇനി പഴമൊഴി

Kerala ranks third in Coconut Production

നാളികേര ഉത്പാദനത്തിൽ കെരളം മൂന്നാം സ്ഥാനത്ത്.

കേരം തിങ്ങും കേരളനാട് എന്നറിയപ്പെട്ടിരുന്ന നമ്മുടെ കൊച്ചുകേരളത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി നാളികേര ഉത്പാദനത്തിൽ കർണാടക ഒന്നാമതെത്തി. 

ഇതിനുമുൻപ്‌ 2011-15 കാലഘട്ടത്തിൽ കേരളത്തിലെ നാളികേര ഉത്പാദനം കൂപ്പുകുത്തിയെങ്കിലും 2015-16-ൽ തിരിച്ചുവന്നു. അന്നും തമിഴ്‌നാടും കർണാടകയുമാണ് മുന്നേറിയത്. 2017-18-ൽ 845 കോടി തേങ്ങ ഉത്പാദിപ്പിച്ച് കേരളം റെക്കോർഡുമിട്ടുവെങ്കിലും 2022-23-ൽ കർണാടക കേരളത്തെ മറികടന്നു.

നാളികേര വികസന ബോർഡിന്റെ 2023-24 വർഷത്തെ രണ്ടാംപാദ കണക്കെടുപ്പ് പ്രകാരം രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ്. റിപ്പോർട്ട് പ്രകാരം കർണാടക 726 കോടി തേങ്ങയാണ് ഉത്പാദിപ്പിച്ചത്. തമിഴ്‌നാട് 578 കോടി തേങ്ങയും കേരളം 564 കോടി തേങ്ങയും ഉത്പാദിപ്പിച്ചു . 

2000-01-ൽ കേരളത്തിൽ 9.25 ലക്ഷം ഹെക്ടറിൽ നാളികേരക്കൃഷിയുണ്ടായിരുന്നുവെങ്കിലും 2017-18-ൽ അത് 8.07 ഹെക്ടറായി കുറഞ്ഞിരുന്നു.എന്നാൽ ഇപ്പോളത്  7.59 ലക്ഷം ഹെക്ടറാണ്.  
ആറുവർഷംകൊണ്ട് 48,000 ഹെക്ടറിന്റെ കുറവാണ് നാളികേരക്കൃഷിയിലുണ്ടായത്. 2020-21-മുതൽ തുടങ്ങിൽ രൂക്ഷമായ വിലയിടിവുണ്ടായ മൂന്നുവർഷത്തിനിടെ 130 കോടി തേങ്ങ കുറഞ്ഞു.   2020-21-ൽ 694 കോടിയായിരുന്നു തേങ്ങയുടെ ഉത്പാദനം.

അതെ സമയം  2000-01-ൽ 3.33 ലക്ഷം ഹെക്ടറിൽ മാത്രം കേര  കൃഷിയുണ്ടായിരുന്ന കർണാടക 2023-24-ആയപ്പോൾ 7.33 ലക്ഷം ഹെക്ടറിലേക്കെത്തി. തമിഴ്‌നാടും ഈറ്റൺകലയളവിൽ 3.23 ലക്ഷം ഹെക്ടറിൽനിന്ന് 4.96 ഹെക്ടറിലേക്ക് കൃഷി വർദ്ധിപ്പിച്ചു.

Comments

    Leave a Comment