ഇനി കെ ഫോൺ വഴി ലഭ്യമാകുന്നത് ഗുജറാത്ത് സ്വകാര്യ കമ്പനിയുടെ ഇന്റർനെറ്റ്.

Gujarat Company will be the new internet provider for K-phone

നിലവിലെ സേവനദാതാവായ ബി എസ് എൻ എലുമായുള്ള കരാർ ഈ മാസം അവസാനിക്കും. ബിഎസ്എൻഎലിന്റെ സേവനത്തിൽ തൃപ്തിയുണ്ടെങ്കിലും കരാർ നീട്ടിനൽകാൻ കെ ഫോൺ ഉദ്ദേശിച്ചിട്ടില്ല.

തിരുവനന്തപുരം : അഹമ്മദാബാദിലെ സ്വകാര്യ കമ്പനിയായ ഇഷാൻ ഇൻഫോടെക് ഗ്രൂപ്പ് ആയിരിക്കും ഇനി മുതൽ  സർക്കാർ നിയന്ത്രണത്തിലുള്ള കെ ഫോണിന് ഇന്റർനെറ്റ് സേവനം നൽകുന്നത്  

നിലവിൽ പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എൽ ആണ് ഇന്റർനെറ്റ് സേവനം (ബാൻഡ് വിഡ്ത്) നൽകുന്നത്.ഈ സേവനം തടസ്സപ്പെടുമ്പോൾ ഉപയോഗിക്കാൻ വേണ്ടിയാണ് രണ്ടാമതൊരു സേവനദാതാവിനെ ടെൻഡറിലൂടെ കണ്ടെത്തിയതെന്ന് കെ ഫോൺ വ്യക്തമാക്കി. എന്നാൽ, ബി എസ് എൻ എലുമായുള്ള കരാർ ഈ മാസം അവസാനിക്കുന്നതോടെയും ബിഎസ്എൻഎലിന്റെ സേവനത്തിൽ തൃപ്തിയുണ്ടെങ്കിലും കരാർ നീട്ടിനൽകാൻ കെ ഫോൺ ഉദ്ദേശിച്ചിട്ടില്ല എന്നതിനാലും ഇഷാൻ ഗ്രൂപ്പ് പ്രാഥമിക സേവനദാതാവായി മാറും. 

സേവനം തടസ്സമില്ലാതെ നൽകാൻ ഒരേസമയം രണ്ട  സേവന ദാതാക്കളുണ്ടെങ്കിൽ മാത്രമേ കഴിയുകയുള്ളൂ എന്നാണ് കെ ഫോൺ അധികൃതർ പറയുന്നത്. മാത്രമല്ല സേവനദാതാക്കൾ കൂടുതൽ സ്വകാര്യ മേഖലയിലാണുള്ളത് എന്നതിനാൽ ബാൻഡ് വിഡ്ത്തിന് അവരെക്കൂടി ആശ്രയിക്കാതെ തരമില്ലെന്നും കെ ഫോൺ പറയുന്നു. 10 ജിബിപിഎസ് വേഗത്തിലുള്ള ഡേറ്റ നൽകാനാണു ബിഎസ്എൻഎലുമായി കരാറുണ്ടായിരുന്നതെങ്കിൽ, പുതിയ കരാർ പ്രകാരം ഇഷാൻ ഗ്രൂപ്പ് 20 ജിബിപിഎസ് വേഗത ഉറപ്പാക്കണം. 

ബി എസ് എൻ എലുമായുള്ള കരാർ ഈ മാസം അവസാനിക്കാനിരിക്കെ, 
നിലവിലെ സേവനദാതാവ് ടെൻഡറിൽ പങ്കെടുക്കരുതെന്നും 100 കോടി വാർഷിക വിറ്റുവരവ് വേണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ ബി എസ് എൻ എലിന് ടെൻഡറിൽ പങ്കെടുക്കാനാകില്ല. എന്നാൽ, ഇഷാൻ ഗ്രൂപ്പിന്റെ കാര്യത്തിൽ കരാർ ഒരു വർഷത്തേക്കാണെങ്കിലും   ആവശ്യമെങ്കിൽ നീട്ടി നൽകാനുള്ള വ്യവസ്ഥ ടെൻഡറിലുണ്ട്.  ബി എസ് എൻ എലിന്റെ കരാർ അവസാനിക്കുന്ന സ്ഥിതിക്കു രണ്ടാമത്തെ ദാതാവിനെ കണ്ടെത്താൻ ടെൻഡർ വിളിക്കുന്നതാണ്. എന്നാൽ ഇത് പൊതുമേഖലയിൽ നിന്ന് തന്നെയാകണമെന്നു യാതൊരു നിർബന്ധവുമില്ല. 

കുറഞ്ഞതു 3 വർഷത്തേക്കായിരിക്കും രണ്ടാമത്തെ സേവനദാതാവിനായുള്ള ടെൻഡർ വിളിക്കുക. ജിയോ, സിഫി, റെയിൽടെൽ, പവർഗ്രിഡ് കോർപറേഷൻ എന്നിവയോടു മത്സരിച്ചാണ് കഴിഞ്ഞതവണ ബിഎസ്എൻഎൽ കരാർ സ്വന്തമാക്കിയത്.

Comments

    Leave a Comment