റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, സ്വർണ, വജ്ര ആഭരണ ഡീലർമാർ തുടങ്ങി ധനവിനിമയ വിഭാഗത്തിൽപ്പെടാത്ത മറ്റു സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലെ കമ്പനികളിലും നടത്തിയ പരിശോധനയിൽ 840 സ്ഥാപനങ്ങൾ നിയമം ലംഘിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അബുദാബി : കള്ളപ്പണം വെളുപ്പിക്കലിന് എതിരെയുള്ള നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ.
ഈ വർഷം ആദ്യ പാദത്തിൽ നിയമം ലംഘിച്ച 137 സ്ഥാപനങ്ങൾക്ക് 6.59 കോടി ദിർഹം സാമ്പത്തിക മന്ത്രാലയം പിഴ ചുമത്തി. ഭീകരവാദ സംഘടനകൾക്ക് ധനസഹായം നൽകൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ളത്.
കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരവാദവും ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി 2021 മാർച്ചിൽ ആന്റി മണി ലോണ്ടറിങ്ങ് ആൻഡ് കൗണ്ടറിങ്ങ് ദ് ഫിനാൻസിങ് ഓഫ് ടെററിസം എന്ന പേരിൽ പ്രത്യേക എക്സിക്യൂട്ടീവ് ഓഫിസ് രൂപീകരിച്ച് യുഎഇ നടപടി ശക്തമാക്കിയിരുന്നു. അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ഈടാക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, സ്വർണ, വജ്ര ആഭരണ ഡീലർമാർ ഉൾപ്പടെ ധനവിനിമയ വിഭാഗത്തിൽപ്പെടാത്ത മറ്റു സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലെ കമ്പനികളിലും നടത്തിയ പരിശോധനയിൽ 840 സ്ഥാപനങ്ങൾ നിയമം ലംഘിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FTF) പുറപ്പെടുവിച്ച രാജ്യാന്തര മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്.
നിയമവിരുദ്ധരുടെ പട്ടികയിൽ ഉള്ളവരുമായല്ല ഇടപാടുകൾ നടത്തുന്നത് എന്ന് ഉറപ്പാക്കുന്നതിനു വേണ്ട നയനിലപാടുകളും സംവിധാനങ്ങളും സജ്ജമാക്കുന്നതിൽ മേൽപറഞ്ഞ സ്ഥാപനങ്ങൾ പരാജയപ്പെട്ടതായി സാമ്പത്തിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല സുൽത്താൻ അൽ ഫാൻ അൽ ഷംസി പ്രസ്താവനയിൽ പറഞ്ഞു.














Comments