മുൻ എം പി മാർ മറ്റ് പദവികളിലിരുന്ന് പെൻഷൻ വാങ്ങുന്നതിനും എം എൽ എ, എം പി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്നതിനും വിലക്ക് മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് മുന്‍ എം പി മാർ എഴുതി നല്‍കണം; പുതിയ നിയമം രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവർണർമാർക്കും ബാധകം
ഡൽഹി : ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ എന്ന് തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചു. പാർലമെന്‍റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് തീരുമാനം. എം പി മാരുടെ പെൻഷൻ നിശ്ചയിക്കാനുള്ള പാർലമെൻറ് സംയുക്ത സമിതിയാണ് ചട്ടങ്ങൾ കർശനമാക്കാനുള്ള ശുപാർശ നൽകിയത്.
മുന്‍ എം പി മാർ മറ്റ് പദവികളിലിരുന്നുകൊണ്ട് പെന്‍ഷന്‍ വാങ്ങുന്നത് വിലക്കികൊണ്ട് പാർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഈ വിജ്ഞാപനമനുസരിച്ച് മറ്റ് പെന്‍ഷനുകൾ വാങ്ങുന്നില്ലെന്ന് മുന്‍ എം പി മാർ എഴുതി നല്‍കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകളിലെ പൊതുമേഖലാ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഏതെങ്കിലും പദവിയിലിരിക്കുന്ന ആൾക്കും ഇനി എംപി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല. നിയമസഭ പെൻഷനും എംപി പെൻഷനും ഒന്നിച്ചു വാങ്ങാനാവില്ലെന്നും വിജ്ഞാപനം പറയുന്നു.
മറ്റ് പൊതു പദവികൾ വഹിക്കുന്നില്ലെന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും പെന്‍ഷന് അപേക്ഷിക്കുമ്പോൾ മുന്‍ എംപിമാർ സത്യവാങ്മൂലം എഴുതി നല്‍കണം. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവർണർമാർക്കും ഈ പുതിയ നിയമം ബാധകമാകും.
നിലവിൽ സംസ്ഥാന സർക്കാരുകളിൽ മന്ത്രിമാരായിരിക്കുന്ന മുൻ എംപിമാർക്ക് വരെ പെൻഷൻ കിട്ടുന്നുണ്ട്. എംഎൽഎ, എംപി പെൻഷനുകൾ ഒന്നിച്ച് വാങ്ങുന്നതിനും പുതിയ നിയമം വിലങ്ങുതടിയയാകും. സർക്കാർ ഉദ്യോഗസ്ഥരായിരുന്ന ശേഷം എംപിമാരായവർക്കും ഇനി ഒരു പെൻഷനു മാത്രമേ അർഹതയുണ്ടാവുക.
ഇപ്പോൾ ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഓരോ വർഷവും 2,000 രൂപ വീതവുമാണ് ഒരു മുന്‍ എംപിക്ക് പെന്‍ഷന്‍ ലഭിക്കുക.
Comments