സ്റ്റെല്‍ മന്നന് 72 ; രജനികാന്തിന്​ പിറന്ത നാൾ വാഴ്ത്തുക്കൾ

rajinikanth-celebrates-his-birthday-on-12th-decemberStyle Mannan 72 ; Birthday wishes to Rajinikanth image source : Dailymotion

സാമൂഹിക മാധ്യമങ്ങളിൽ #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് വൈറലായിട്ടുണ്ട്. പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധർ. തമിഴ്നാട്ടില്‍ അടക്കം വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് രജനി ഫാന്‍സ് അറിയിച്ചിട്ടുണ്ട്.

തമിഴ് സിനിമയുടെ ‘തലൈവന്‍’ രജനീകാന്തിന്‍റെ 72മത് ജന്മദിനമാണ് ഇന്ന്. 

ഇപ്പോള്‍ തന്നെ സാമൂഹിക മാധ്യമങ്ങളിൽ   #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് വൈറലായിട്ടുണ്ട്. പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധർ. തമിഴ്നാട്ടില്‍ അടക്കം വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് രജനി ഫാന്‍സ് അറിയിച്ചിട്ടുണ്ട്. 

കര്‍ണ്ണാടക- തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിലാണ് രജനികാന്ത് എന്ന അപരനാമത്തിൽ അറിയപ്പെട്ട ശിവാജി റാവു ഗെയ്ക്ക്വാദിന്റെ ജനനം. പിന്നീട് ഇവർ തമിഴ്നാട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ബാംഗ്ലൂരിലെ ആചാര്യ പഠനശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിട്ടാണ് രജനി തന്റെ പഠനം പൂർത്തിയാക്കിയത്. 

ചെറുപ്പം മുതലെ സിനിമയോടും അഭിനയത്തോടും അടങ്ങാത്ത അഭിനിവേശമുള്ള രജനി, സിനിമയിൽ മുഖം കാണിക്കുകയെന്ന ആഗ്രഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയെങ്കിലും ഉപജീവനത്തിനായി ഒരു ജോലി കണ്ടെത്താനാവാതിരുന്നതിനാല്‍ മോഹം ഉപേക്ഷിച്ച് തിരികെപ്പോകാന്‍ നിര്‍ബന്ധിതനായി. സിനിമാ മോഹവുമായി അലയുന്ന മകന് ഒരു ജോലി കിട്ടിയാൽ ജീവിതം മെച്ചപ്പെടുമെന്ന വീട്ടുകാരുടെ ധാരണ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ബസ് കണ്ടക്ടർ ജോലിയിലേക്ക് രജനിയെ എത്തിച്ചു. 

ജോലിയിലെ തിരക്കുകൾക്കിടയിലും നാടകങ്ങളിൽ അഭിനയിക്കാനും  രജനി സമയം കണ്ടെത്തി. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ ചേർന്ന് അഭിനയം പഠിക്കാനുള്ള ശ്രമത്തെ കുടുംബം നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ ആ പരിശ്രമം ഒടുവിൽ ഫലം കാണുകയാ തന്നെ ചെയ്തു. 1975 ഓഗസ്റ്റ് 18ന് പുറത്തിറങ്ങിയ കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരഭിനയിച്ച് കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ രജനി തന്റെ വരവറിയിച്ചു. ശ്രീവിദ്യ അവതരിപ്പിച്ച നായികയുടെ മുൻ ഭർത്താവായി ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചത്. എന്നിരുന്നാലും  "നവാഗതനായ രജനികാന്ത് മാന്യനും ശ്രദ്ധേയനുമാണ്" എന്നാണ് ദി ഹിന്ദുവിൽ നിന്നുള്ള ഒരു അവലോകനം  കുറിച്ചത്.

മൂണ്ട്രു മുടിച്ചു-ആണ് രജനികാന്ത്  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ തമിഴ് ചിത്രം. തന്റെ മുൻ കാമുകിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം നിറവേറ്റുന്നതിനായി സുഹൃത്ത് അബദ്ധത്തിൽ തടാകത്തിൽ മുങ്ങിമരിക്കുമ്പോൾ "ഉന്മത്തമായി തുഴയുന്ന" ഒരു കഥാപാത്രത്തെ അവതരിപ്പിച്ച രജനിയുടെ  സിനിമയിലെ സിഗരറ്റ് മറിച്ചിടുന്ന ശൈലി അദ്ദേഹത്തെ പ്രേക്ഷകർക്കിടയിൽ ജനപ്രിയനാക്കി.

വില്ലന്‍ വേഷങ്ങളിലൂടെ സിനിമാസ്വാദകര്‍ക്കിടയിൽ തന്റെ സ്ഥാനം കണ്ടെത്തിയ രജനിയുടെ ഒരു അഭിനേതാവ് എന്ന നിലയിലുള്ള  വളര്‍ച്ചയ്ക്ക് കോളിവുഡ് സാക്ഷ്യം വഹിച്ചത് 1980കളില്‍ റിലീസായ നെട്രികണ്‍ എന്ന സിനിമയായിരുന്നു. ഈ ചിത്രത്തിൽ സ്ത്രീത്വമുള്ള പിതാവായും ഉത്തരവാദിത്തമുള്ള മകനായും അദ്ദേഹം ഇരട്ട വേഷങ്ങൾ ചെയ്തു. ശിവാജി റാവു  എന്ന പേര് മാറ്റി രജനീകാന്ത് എന്ന് വിളിച്ച ബാലചന്ദര്‍ ആയിരുന്നു ഈ സിനിമയുടെ നിർമാതാവ്. രജനിയിലെ താരത്തിന്‍റെ കുത്തനെയുള്ള വളര്‍ച്ചയ്ക്ക് എണ്‍പതുകള്‍ സാക്ഷ്യം വഹിച്ചെങ്കില്‍ തൊണ്ണൂറുകളിലെ തമിഴ് തിരശ്ശീലകളിൽ ഒരു സൂപ്പര്‍സ്റ്റാറിന്‍റെ കൊടിയേറ്റിന് നാന്ദി കുറിക്കുകയായിരുന്നു.

1983-ഓടെ, തെലുങ്ക്, കന്നഡ സിനിമകൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമയിലുടനീളം രജനി ഒരു ജനപ്രിയ നടനായി മാറിയിരുന്നു.1983-ൽ അമിതാഭ് ബച്ചനും ഹേമമാലിനിക്കുമൊപ്പം തന്റെ ആദ്യ ബോളിവുഡ് ചിത്രമായ അന്ധ കാനൂനിൽ അഭിനയിച്ചു. അക്കാലത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രം മാറി. ഹിന്ദി സിനിമകളിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം അദ്ദേഹത്തിന്റെ 101-ാമത്തെ ചിത്രമായ ബേവാഫായി ആയിരുന്നു. 1985-ൽ രാജേഷ് ഖന്നയെ നായകനാക്കിയും രജനികാന്ത് വില്ലനായും റിലീസ് ചെയ്‌ത ചിത്രം ആ വർഷം ബോക്‌സ് ഓഫീസിൽ ₹119.5 ദശലക്ഷം നേടുകയും ചെയ്തു. 1980 കളുടെ രണ്ടാം പകുതിയിൽ, വാണിജ്യപരമായി വിജയിച്ച ചിത്രങ്ങളായ നാൻ സിഗപ്പു മനിതൻ (1985), പടിക്കതവൻ (1985), മിസ്റ്റർ ഭരത് (1986), വേലൈക്കാരൻ (1987), ഗുരു ശിഷ്യൻ (1988), ധർമ്മത്തിൻ തലൈവൻ (1988) എന്നിവയിൽ രജനീകാന്ത് അഭിനയിച്ചു. 1988-ൽ, ഡ്വൈറ്റ് ലിറ്റിൽ സംവിധാനം ചെയ്ത ബ്ലഡ്‌സ്റ്റോണിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഇന്ത്യൻ ടാക്സി ഡ്രൈവറായി അഭിനയിച്ച അദ്ദേഹം തന്റെ ഒരേയൊരു അമേരിക്കൻ സിനിമയിൽ പ്രത്യക്ഷപ്പെട്ടു.

1990-കളോടെ രജനികാന്ത് ഒരു വാണിജ്യ എന്റർടെയ്‌നർ എന്ന നിലയിൽ സ്വയം സ്ഥാപിച്ചു. പണക്കാരൻ (1990) എന്ന ചിത്രത്തിലെ ബ്ലോക്ക്ബസ്റ്ററിലൂടെയാണ് അദ്ദേഹം ദശകം ആരംഭിച്ചത്. 1991-ൽ പുറത്തിറങ്ങിയ ഹം,  ബാഷയ്ക്ക് പ്രചോദനമായി.1991-ൽ, മണിരത്‌നത്തിനും മമ്മൂട്ടിക്കുമൊപ്പം ദളപതിയിൽ അഭിനയിച്ചു. 1992ൽ പുറത്തിറങ്ങിയ അണ്ണാമലൈയാണ് സൂപ്പർ സ്റ്റാർ ടൈറ്റിൽ ഗ്രാഫിക് കാർഡ് ലഭിച്ച ആദ്യ ചിത്രം.1992 ൽ പുറത്തിറങ്ങിയ മന്നനും ബോക്സ് ഓഫീസ് വിജയമായി. സുരേഷ് കൃഷ്ണയുമായി കൈകോർത്തു 1995 -ൽ പുറത്തിറങ്ങിയ ബാഷ സർവകാല റെക്കോർഡായിരുന്നു.

2002ല്‍ പുറത്തിറങ്ങിയ ബാബ ബോക്സോഫീസില്‍ തകര്‍ന്നുവീണതോടെ രജനിയുടെ കാലഘട്ടം അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതിഎഴുതിയെങ്കിലും മൂന്നു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രം മികച്ച വിജയം കരസ്ഥമാക്കിയാണ് തിയറ്റര്‍ വിട്ടത്. പിന്നീട്  യന്തിരനും കബാലിയും കാലയും പേട്ടയും ദര്‍ബാറും അണ്ണാത്തെയുമെല്ലാം രജനി ആരാധകരുടെയും സിനിമാപ്രേമികളുടെയും മനോനുകരത്തിൽ ചേക്കേറി.

തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത മറ്റൊരു താരം ഉണ്ടാവില്ല. തന്‍റെ അഭിനയ മികവ് തമിഴിൽ മാത്രം ഒതുക്കാതെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനി അഭിനയിച്ചു. 2000ത്തില്‍ പത്മഭൂഷണും, 2016ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ച രജനിയെ 2021ല്‍ ദാദാസാഹേബ് ഫൽക്കെ പുരസ്കാരവും തേടിയെത്തിയി. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനീകാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലറാണ് രജനികാന്തിന്‍റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം.  

Comments

    Leave a Comment