വാക്സീനേഷൻ കൊണ്ട് മാത്രം ജനങ്ങളെ രക്ഷിക്കാൻ കഴിയില്ലെന്നും മറ്റ് നിയന്ത്രണങ്ങളും കർശനമായി തുടരണമെന്നും നിയന്ത്രണങ്ങൾ പൂർണമായി മാറ്റുന്നത് അപകടകരമെന്നും മുന്നറിയിപ്പ് നൽകിയ ലോകാരോഗ്യ സംഘടന പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരുമെന്നും, ലോകമെങ്ങും ഒമിക്രോണിന് ഒപ്പം മരണങ്ങളും കൂടുകയാണെന്നും പറയുന്നു.
കൊവിഡ് (covid) വകഭേദമായ ഒമൈക്രോൺ വീണ്ടും കരുത്താർജിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന(world health organization) രാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. കൊവിഡ് യുദ്ധം ജയിച്ചെന്ന് രാജ്യങ്ങൾ സ്വയം പ്രഖ്യാപിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.ഡെന്മാർക്ക് (Denmark) എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് .
ഒമിക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാൻ ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഒമിക്രോണിൻ്റെ സമൂഹ വ്യാപനമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജെനോം സീക്വൻസിങ് കൺസോർശ്യത്തിന്റെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ അത്രയധികം അപകടകാരിയല്ലെങ്കിലും, ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പകരാനുളള ശേഷി ഉള്ള ഒമിക്രോൺ ദിവസങ്ങൾ കൊണ്ടുതന്നെ വ്യാപനത്തിന്റെ പാരമ്യത്തിലെത്തിയിരുന്നു.
വാക്സീനേഷൻ കൊണ്ട് മാത്രം ജനങ്ങളെ രക്ഷിക്കാൻ കഴിയില്ലെന്നും മറ്റ് നിയന്ത്രണങ്ങളും കർശനമായി തുടരണമെന്നും നിയന്ത്രണങ്ങൾ പൂർണമായി മാറ്റുന്നത് അപകടകരമെന്നും മുന്നറിയിപ്പ് നൽകിയ ലോകാരോഗ്യ സംഘടന പല രാജ്യങ്ങളിലും രോഗ വ്യാപനം ഇനിയും ഉയരുമെന്നും, ലോകമെങ്ങും ഒമിക്രോണിന് ഒപ്പം മരണങ്ങളും കൂടുകയാണെന്നും പറയുന്നു.
വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോൺ ഉപവകഭേദം പടർന്നാൽ വീണ്ടും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിക്കും. നിലവിൽ ഒമിക്രോൺ പകർച്ച ഒര ജലദോഷപ്പനി പോലെ വന്നുപോകുന്നതിനാൽ
ഗുരുതരാവസ്ഥയിലെത്തുന്നവരുടെയും ഐസിയു വെന്റിലേറ്റർ ചികിൽസ നൽകേണ്ടവരുടെയും എണ്ണം രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറവാണെങ്കിലും രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. രണ്ട് ഡോസ് വാക്സീനും ബൂസ്റ്റർ ഡോസും നൽകി പ്രതിരോധം കടുപ്പിക്കാനാണ് രാജ്യമിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Comments