അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്.
ഒരു ഗോളിന് കൊളംബിയയയെ തോൽപ്പിച്ച് മെസ്സിയും സംഘവും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു.
മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ നായകന്‍ ലയണല്‍ മെസ്സി പരിക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ മത്സരത്തിൽ പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്.
65-ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മെസ്സി കളത്തില്‍ നിന്ന് പുറത്തു പോയി.പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ഗോണ്‍സാലസ് 75-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു.
എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. മത്സരത്തിന്റെ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ഡീപോള്‍ മൈതാനമധ്യത്ത് നിന്ന് നല്‍കിയ പന്ത് ലോ സെല്‍സോ സമയം പാഴാക്കാതെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാറോ മാര്‍ട്ടിനസ് ഗോളിയെ മറികടന്ന് വലകുലുക്കി അര്‍ജന്റീനയെ കോപ്പ കിരീടത്തില്‍ മുത്തമിടിച്ചു.
Comments