ആഗോള യാത്രാ വിവരങ്ങൾ നൽകുന്ന കമ്പനിയായ ഒ എ ജി(OAG) നടത്തിയ സർവേയിലാണ് 2022ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ ഇടം കണ്ടെത്തിയത്.
ന്യൂഡൽഹി : ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ ഇടം കണ്ടെത്തി.
ആഗോള യാത്രാ വിവരങ്ങൾ നൽകുന്ന കമ്പനിയായ ഒ എ ജി(OAG) നടത്തിയ സർവേയിലാണ് 2022ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ ഉൾപ്പെട്ടത്.
ദില്ലി , മുംബൈ, ബംഗളൂരു എന്നീ മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങളാണ് പട്ടികയിലുള്ളത്. ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാഹബ്ബായും ദില്ലിയെ തെരഞ്ഞെടുത്തപ്പോൾ ജപ്പാനിലെ ഹനേദ വിമാനത്താവളം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സർവേയിൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ദില്ലി ഒന്നാമതെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളം 13-ാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് . 24-ാം സ്ഥാനവും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് 45-ാം സ്ഥാനവുമാണ് സർവേയിൽ കിട്ടിയിരിക്കുന്നത്.
സർവേ പ്രകാരം യുഎസിലെ ചിക്കാഗോ ഒ'ഹെയർ ഇന്റർനാഷണൽ എയർപോർട്ടാണ് ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം. 2019 -ൽ മൂന്നാം സ്ഥാനത്തായിരുന്നു ഈ വിമാനത്താവളം. ഇവിടെ നിന്നുള്ള ഫ്ലൈറ്റ് കണക്ഷനുകളുടെ 46 ശതമാനം വിഹിതം വഹിക്കുന്നത് യുണൈറ്റഡ് എയർലൈൻസാണ്.
ഏറ്റവും തിരക്കേറിയ ദിവസത്തിൽ, ചിക്കാഗോയിലെ ഒ'ഹെയർ ഇന്റർനാഷണൽ എയർപോർട്ടിന് ആറ് മണിക്കൂറിനുള്ളിൽ 43,350 ഫ്ലൈറ്റ് സർവീസുകൾ ഉണ്ടായിരുന്നു. 2022 ഓഗസ്റ്റ് വരെ 66 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഈ എയർപോർട്ടിൽ നിന്നും സർവീസുകൾ നടത്തി.
ഇതിനുമുൻപ് 2019 ൽ നടത്തിയ സർവേയിൽ ദില്ലി, മുംബൈ, ബെംഗളൂരു എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ യഥാക്രമം 35 ,51, 90
എന്നീ സ്ഥാനത്തായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങളുടെയും പ്രധാന വിഹിതം വഹിക്കുന്നത് ഇൻഡിഗോയാണ്. ദില്ലിയിൽ നിന്നുള്ള ഫ്ലൈറ്റ് കണക്ഷനുകളുടെ 34 ശതമാനം വിഹിതവും മുംബൈയിൽ നിന്നുള്ള ഫ്ലൈറ്റ് കണക്ഷനുകളുടെ 37 ശതമാനം വിഹിതവും ബെംഗളൂരുവിൽ നിന്നുള്ള ഫ്ലൈറ്റ് കണക്ഷനുകളുടെ 54 ശതമാനം വിഹിതവും വഹിക്കുന്നത് ഇൻഡിഗോയാണ്.
Comments