മെനുവിൽ കലോറി വിവരങ്ങൾ നൽകിയില്ല; റെസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കി.

Calorie information was not provided on the menu; fssai Cancelled Licenses of restaurants

റെസ്റ്റോറന്റുകളുടെ മെനുവിൽ കൃത്യമായി വിവരങ്ങൾ നൽകിയില്ലെങ്കിൽ നടപടി. റസ്റ്റോറന്റുകളും ഹോട്ടലുകളും കലോറിയും വിളമ്പുന്ന അളവും കൂടാതെ, ഭക്ഷണ ഇനത്തിന്റെ അലർജി വിവരങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്.

ന്യൂഡൽഹി : ഭക്ഷണ സാധനങ്ങളുടെ കലോറി മെനുവിൽ പ്രദർശിപ്പിക്കാത്തതിന് 16 ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരുടെ ലൈസൻസ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (fssai) സസ്പെൻഡ് ചെയ്തു. 

2020 നവംബറിൽ വിജ്ഞാപനം ചെയ്ത റെഗുലേറ്ററിന്റെ ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പ്രകാരം റെസ്റ്റോറന്റുകൾ അവരുടെ ഭക്ഷണങ്ങളുടെ ലിസ്റ്റിലോ ബോഡുകളിലോ മെനുവിലോ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കലോറി എത്രയാണെന്ന് വ്യക്തമാക്കണം എന്നുള്ളത് നിർബന്ധമാണ്. ഇതുമായി ബന്ധപ്പെട്ട് fssai ഭക്ഷണശാലകൾക്ക് നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്.

കേന്ദ്ര-സംസ്ഥാന ലൈസൻസുകളുള്ള 500 ഓളം ഭക്ഷണ ശാലകളിൽ fssai ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്തിൽ  71  ഭക്ഷണ ശാലകൾ മാനദണ്ഡം പാലിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. അവർ ഉടനെ മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പു നൽകിയതിനാൽ നടപടികൾക്ക് മുതിർന്നില്ല. എന്നാൽ  16  ഫുഡ് ഓപ്പറേറ്റർമാർ പ്രതികരിക്കാത്തതിനാൽ അവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. 

കേന്ദ്ര ലൈസൻസുള്ള റസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ഭക്ഷണങ്ങളിൽ എത്ര കലോറി ഉണ്ടെന്ന് പറയേണ്ടത് നിർബന്ധമാണ്. കൂടാതെ, പത്തോ അതിലധികമോ സ്ഥലങ്ങളിൽ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ശൃംഖലകളും ഈ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. കലോറിയും വിളമ്പുന്ന അളവും കൂടാതെ, ഭക്ഷണശാലകൾ ഭക്ഷണ ഇനത്തിന്റെ അലർജി വിവരങ്ങളും സൂചിപ്പിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും നല്ല  ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനുമുള്ള ശ്രമത്തിലാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ  ഈ നടപടി സ്വീകരിച്ചത്.

റെസ്റ്റോറന്റുകൾക്ക് ഈ മാനദണ്ഡങ്ങൾ പാലിക്കാനുള്ള അവസാന തീയതി 2022 ജനുവരി 1 ആയിരുന്നുവെങ്കിലും പിന്നീടത്  ജൂലൈ 1 വരെ നീട്ടി നൽകിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും മാറ്റം വരുത്താത്ത ഭക്ഷണ ശാലകൾക്കെതിരെയാണ് fssai റിപ്പോർട്ട് അയച്ചിരിക്കുന്നത്. 

Comments

    Leave a Comment