ദക്ഷിണാഫ്രിക്കയിലും ബോട്സ്വാനയിലും പ്രചരിക്കുന്ന പുതിയ കൊറോണ വൈറസ് വേരിയന്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ വ്യാഴാഴ്ച യോഗം ചേർന്നു. B.1.1529 എന്ന് വിളിക്കപ്പെടുന്ന പുതിയ വകഭേദം അസാധാരണമാം വിധം വലിയ അളവിൽ മ്യൂട്ടേഷനുകൾ വഹിക്കുന്നതായി യു സി എൽ ജനിതക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഫ്രാങ്കോയിസ് ബലൂക്സ്.
അസാധാരണമാം വിധം വലിയ അളവിൽ മ്യൂട്ടേഷനുകൾ വഹിക്കുന്ന B.1.1529 എന്ന് വിളിക്കപ്പെടുന്ന പുതിയ കൊറോണ വൈറസ് വേരിയന്റ് ദക്ഷിണാഫ്രിക്കയിലും ബോട്സ്വാനയിലും പ്രചരിക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് വേണ്ടി ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ വ്യാഴാഴ്ച യോഗം ചേർന്നു.
പുതിയ വേരിയന്റ് അസാധാരണമാം വിധം വലിയ അളവിൽ മ്യൂട്ടേഷനുകൾ വഹിക്കുന്നുണ്ടെന്ന് യുസിഎൽ ജനിതക ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫ്രാങ്കോയിസ് ബലൂക്സ് സയൻസ് മീഡിയ സെന്റർ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞ ഒരു വ്യക്തിയുടെയോ ,അല്ലെങ്കിൽ ചികിത്സിക്കാത്ത എച്ച്ഐവി/എയ്ഡ്സ് രോഗിയുടെയോ, വിട്ടുമാറാത്ത അണുബാധയുടെ സമയത്ത് ഇത് പരിണമിച്ചതാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ഘട്ടത്തിൽ ഇത് എത്രത്തോളം പകരുമെന്ന് പ്രവചിക്കാൻ പ്രയാസമാണെന്നും ഇത് സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും വേണമെന്നും സമീപഭാവിയിൽ ഇത് ഉയരാൻ തുടങ്ങിയില്ലെങ്കിൽ അമിതമായി ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും ബലൂക്സ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ 22 കേസുകൾ കണ്ടെത്തിയതായും,ഒരു പുതിയ വേരിയന്റ് കണ്ടെത്തിയതിൽ അതിശയിക്കാനില്ല എന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്രിയാൻ പ്യൂറൻ പ്രസ്താവനയിൽ പറഞ്ഞു. പുതിയ വേരിയന്റിനെക്കുറിച്ചുള്ള ഡാറ്റ പരിമിതമാണെങ്കിലും, സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഞങ്ങളുടെ വിദഗ്ധർ എല്ലാ സ്ഥാപിത നിരീക്ഷണ സംവിധാനങ്ങളുമായി ഓവർടൈം പ്രവർത്തിക്കുന്നുണ്ട്.
ഏറ്റവും ജനസാന്ദ്രത കൂടുതൽ ഉള്ള ഗൗട്ടെങ്, നോർത്ത് വെസ്റ്റ്, ലിംപോപോ എന്നിവിടങ്ങളിൽ കണ്ടെത്തിയ കേസുകളും പോസിറ്റീവ് ടെസ്റ്റിംങ് ശതമാനവും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പുതിയ വേരിയന്റിനെ കുറിച്ച് ചർച്ച ചെയ്യാൻ അടുത്ത ആഴ്ച ദക്ഷിണാഫ്രിക്കൻ ഉദ്യോഗസ്ഥരെ കാണുമെന്ന് ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നേരത്തെ അറിയിച്ചിരുന്നു.
വ്യക്തികൾ വാക്സിനേഷൻ എടുക്കുക , മാസ്ക് ധരിക്കുക, ആരോഗ്യകരമായ കൈ ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, നന്നായി വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ മാത്രം ഒത്തുകൂടുക എന്നിങ്ങനെ ഉത്തരവാദിത്തമുള്ളവരായിരിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി എൻഐസിഡിയിലെ പബ്ലിക് ഹെൽത്ത് സർവൈലൻസ് ആൻഡ് റെസ്‌പോൺസ് വിഭാഗം മേധാവി ഡോ.മിഷേൽ ഗ്രൂം പറഞ്ഞു.
Comments