2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16,63,440 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും സർക്കാർ കണക്കുകൾ കാണിക്കുന്നു.
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുന്നു.
കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെക്കുറിച്ച് രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16,63,440 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും സർക്കാർ കണക്കുകൾ കാണിക്കുന്നു.
3.92 ലക്ഷം ഇന്ത്യക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചത്. ഇന്ത്യക്കാര്‍ സ്ഥിരതാമസമാക്കിയ 103 രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുത്തത് അമേരിക്കയാണ്. കാനഡ, ഓസ്‌ട്രേലിയ, യുകെ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ് യുഎസ് കഴിഞ്ഞാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തിരഞ്ഞെടുത്തിട്ടുള്ളത്.
2021-ല്‍ മാത്രം 1.63 ലക്ഷം ആളുകള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളില്‍ പറയുന്നു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച 1.63 ലക്ഷം പേരില്‍ 78000 പേരും തിരഞ്ഞെടുത്തത് അമേരിക്കന്‍ പൗരത്വമാണ്.
2021-ല്‍ സിംഗപ്പൂരില്‍ പൗരത്വം എടുക്കുന്നതിനായി 7046 പേരും സ്വീഡനില്‍ പൗരത്വം എടുക്കുന്നതിനായി 3754 പേരും ബഹ്‌റൈനില്‍ പൗരത്വം എടുക്കുന്നതിനായി 170 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. അംഗോളയിലേക്ക് രണ്ടും ഇറാനിലേക്ക് 21 ഉം ഇറാഖിലേക്ക് ഒരാളും പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയിലേക്കും ഒരാളും 2021-ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് പോയിട്ടുണ്ട്. 1400 പേര്‍ ചൈനീസ് പൗരത്വം സ്വീകരിച്ചപ്പോള്‍ 48 പേര്‍ പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യയും ഇതാണെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.
2019ൽ 85,256 പേർ, 2018ൽ 1,34,561 പേർ, 2017ൽ 1,33,049 പേർ, 2016ൽ 1,41,603 പേർ, 2015ൽ 1,31,489 പേർ, എന്നിങ്ങനേയാണ് മറ്റ് കണക്കുകൾ.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ചു പേർ യു.എ.ഇ. പൗരത്വം സ്വീകരിച്ചുവെന്നും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.
ബിഎസ്പി എംപി ഹസി ഫസ്‌ലുറഹ്‌മാന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് വിവരങ്ങള്‍ നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്രയും ആളുകള്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതെന്നും നിത്യാനന്ദ് റായ് പറയുന്നു.
Comments