കൊതുക് വളർച്ചക്ക് പ്രതിവിധി കാണാത്ത കോർപ്പറേഷനെതിരെ ജനം കൊന്ന് കൊണ്ടുവരുന്ന കൊതുകിന് പ്രതിഫലം നൽകി വേറിട്ടൊരു സമരവുമായി യൂത്ത് കോൺഗ്രസ്. വനിതാ കൗൺസിലർമാർ കൊതുക് ബാറ്റുകളേന്തി തിരുവാതിര കളി നടത്തിയും പ്രതിഷേധിച്ചിരുന്നു. മട്ടാഞ്ചരിയിൽ കൊതുകു പിടിത്ത മത്സരവും അരങ്ങേറി.
കൊച്ചി: -ഒരു പക്ഷെ കൊച്ചിയോളം തന്നെ പഴക്കമുണ്ടാകും കൊച്ചിയിലെ കൊതുകുപ്രതിസന്ധിക്കും. കൊച്ചി സന്ദർശിച്ചവരിൽ അവിടുത്തെ കൊതുകിന്റെ കടി കൊള്ളാത്തവർ വളരെ വിരളമായിരിക്കും
കൊതുക് കടി കൊണ്ട് പൊരുതി മുട്ടിയ നഗരവാസികളുടെ ജീവിത പ്രതിസന്ധിക്ക് പരിഹാരം കാണാത്ത കോർപ്പറേഷനെതിരെ വ്യത്യസ്ഥ സമരമുഖവുമായി യൂത്ത് കോൺഗ്രസ്. ജനം കൊന്ന് കൊണ്ടുവരുന്ന കൊതുകിന്, വലിപ്പത്തിനനുസരിച്ച് അഞ്ച് പൈസ മുതൽ 50 പൈസ വരെ പ്രതിഫലം നൽകിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി കൊതുക് കൈമാറാൻ നിരവധി പേർ എത്തിചേർന്നതിനാൽ സമരം വിജമായിരുന്നുവെന്നാണ് സംഘാടകരുടെ അഭിപ്രായം.
എറണാകുളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിലായിരുന്നു സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊച്ചി കോർപ്പറേഷനിലെ പ്രതിപക്ഷ വനിതാ കൗൺസിലർമാർ കൊതുക് ബാറ്റുകളേന്തി നടത്തിയ തിരുവാതിര കളിയും മട്ടാഞ്ചരിയിൽ നടത്തിയ കൊതുകു പിടിത്ത മത്സരവും എല്ലാം സമരമുഖത്തെ വേറിട്ട പ്രതിഷേധമാർഗങ്ങളായിരുന്നു.
കൊതുക് നിവാരണത്തിനായി നടത്തുന്ന ഫോഗിംഗ്, ഓടകളിലെ മരുന്ന് തളിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നാമമാത്രമാണെന്നും ഫലപ്രദമല്ലെന്നുമാണ് ആക്ഷേപം.














Comments